The winning entry has been announced in this pair.There were 3 entries submitted in this pair during the submission phase. The winning entry was determined based on finals round voting by peers.Competition in this pair is now closed. |
ഈ യുഗത്തിൽ വികസ്വര രാഷ്ട്രങ്ങളിലെങ്കിലും മനുഷ്യൻ ഏറെ കൊതിക്കുന്നുണ്ടെങ്കിലും കിട്ടാത്ത ഒന്നുണ്ട് .നിശ്ശബ്ദത ..നിലയ്ക്കാത്ത ഹോണുകൾ ഫോണിന്റെ ബെല്ലോച്ച ,ബസ്സുകളിലും ട്രെയിനുകളിലും നിരന്തരം മുഴങ്ങുന്ന ഇലക്ട്രോണിക് അന്നൗൺസ്മെന്റുകൾ ആളൊഴിഞ്ഞ ഓഫീസിൽ മുറികളിൽ പോലും നിർത്താതെ അലറുന്ന ടി വി സെറ്റുകൾ ഇവയുടെ നീണ്ട നിര തന്നെ നിരന്തരം നമ്മളെ അസ്വസ്ഥരാക്കുന്നു.ശബ്ദം കേട്ട് കേട്ട് ക്ഷീണിതരായ മാനവരാശി അതിനു വിപരീതമായതു തേടുന്നു.... ഒരിറ്റു നിശ്ശബ്ദതക്കു വേണ്ടി പരതി, കാടുകളിലും മഹാസമുദ്രങ്ങളുടെ അനന്തതയിലും ഏകാന്തത വാഗ്ദാനം ചെയ്യുന്ന വിശ്രമ കേന്ദ്രങ്ങളിലും അലയുന്നു..സോർബോണിൽ അഭയം തേടിയ ചരിത്ര അധ്യാപകനായ അലെൻ കോർബിനും അന്റാർട്ടിക്കയിലെ പാഴ്വസ്തുക്കളെ ക്കുറിച്ചു ഓര്മക്കുറിപ്പുകളെഴുതിയ നോർവീജിയൻ ദേശപരിവേക്ഷകന്ഏർലിങ് കാഗ്ഗും രക്ഷ പെടാൻ ശ്രമിച്ചവരാണ്. എന്നാലും "നിശ്ശബ്ദതയുടെ ചരിത്രം" എന്ന തന്റെ പുസ്തകത്തിൽ കോർബിൻ ചൂണ്ടിക്കാണിക്കുന്നത് പണ്ടുള്ളതിനേക്കാൾ ശബ്ദത്തിന്റെ അളവ് കൂടിയിട്ടില്ല എന്നാണ്. കാറ്റടിച്ച ടൈറുകൾക്കു മുമ്പേ നിരത്തുകളിൽ ഇരുമ്പു കെട്ടിയ ചക്രങ്ങളുറയുമ്പോഴും കുതിരക്കുളമ്പടികളിലേ ലോഹം കല്ലുകളിലുരയുമ്പോഴും ഉയരുന്ന ചെകിടടപ്പിക്കുന്ന ശബ്ദം കൊണ്ട് മുഖരിതമായിരുന്നു. മൊബൈൽ ഫോണിൽ സ്വയം ആണ്ടുപോകുന്നതിനു മുമ്പ് മനുഷ്യരുടെ സംസാരം ബസ്സുകളിൽട്രെയിനുകളിലും നിർത്താതെ ഉയർന്നു കേൾക്കാമായിരുന്നു. ന്യൂസ്പേപ്പറുകൾ വിറ്റവരും ചെറി പഴങ്ങളും ,പൂക്കളും അയലമീൻ വിറ്റവരുമൊന്നും മിണ്ടാതെ നടന്നല്ല കച്ചവടം ചെയ്തത് ഉറക്കെ വിളിച്ചു പറഞ്ഞു പരസ്യം ചെയ്തുതന്നെയാണ്. സംഗീത നാടക വേദികളിലൊക്കെ കൂക്കി വിളിയും ഹർഷാരവങ്ങളും നിറഞ്ഞു നിന്നിരുന്നു. നാട്ടുമ്പുറത്തെ കർഷകൻ പാട്ടു പാടിയാണ് വേലചെയ്തത്.. ഇന്നവർ പാടാറില്ല. പഴയ നൂറ്റാണ്ടുകളിലും ശബ്ദത്തിനെതിരെ പരാതി പറഞ്ഞിട്ടുണ്ട് . അന്തരീക്ഷത്തിലെ ശബ്ദത്തിന്റെ അളവിലൊന്നും മാറ്റം വന്നിട്ടേയില്ല. നിശ്ശബ്ദത കടന്നു വരേണ്ട നമ്മുടെ അന്തരീക്ഷത്തിലാകമാനം അസ്വസ്ഥതകൾ സൃഷ്ടിക്കുന്നു എന്നാണ് പരാതി. മറ്റൊരു സമസ്യ - കാറ്റാടി മരങ്ങളിടതിങ്ങിയ ഒരു കാട്ടിലോ ഒരു മണലാരണ്യത്തിന്റെ അപാരതയിലോ പെട്ടെന്ന് ആളൊഴിഞ്ഞ ഒരു മുറിയിലോ ആകസ്മികമായി അത് കടന്നു വരുമ്പോൾ- അത് നമ്മുക്ക് ഇഷ്ടത്തെക്കാളേറെ ഭയമാണ് നൽകുക. ഭീതി അരിച്ചു കയറാൻ തുടങ്ങും.. നമുക്കറിയാത്ത ആ ശൂന്യതയിൽ നിന്ന് രക്ഷപെടാൻ ചെവികൾ അറിയാതെ ഇലകളുടെ മർമ്മരത്തിനോ , ഒരു കിളിയുടെ ശബ്ദത്തിനോ തീയുടെ അനക്കതിനോ വേണ്ടി കാതോർക്കും.. മനുഷ്യർക്ക് നിശ്ശബ്ദത ഇഷ്ടമായിരിക്കാം പക്ഷെ അത്രയേറെ ഇല്ലായെന്ന് മാത്രം.. | Entry #22433 — Discuss 0 — Variant: Not specified Winner
|
ഈ കാലഘട്ടത്തിന്റെ പ്രമേയമാണ് ഇത്; ഒപ്പം സന്ദേശവും. കുറഞ്ഞപക്ഷം, വികസിത രാജ്യങ്ങളിലെങ്കിലും ജനങ്ങള്‍ നിശ്ശബ്ദതയെ സ്വാംശീകരിക്കാനാഗ്രഹിക്കുന്നുണ്ട്. പക്ഷേ, അവര്‍ക്ക് അത് കരഗതമാവുന്നില്ലെന്നു മാത്രം. ട്രാഫിക്ക് ഗർജ്ജനങ്ങള്‍, ഫോണുകളുടെ ഇടമുറിയാത്ത ബീപ്പുകള്‍, ബസ്സുകളിലെയും ട്രെയിനുകളിലെയും ഡിജിറ്റൽ വിളംബരങ്ങള്, എന്നുവേണ്ട ഒഴിഞ്ഞ ഓഫീസുകളെ പോലും അനുസ്യൂതം പ്രകമ്പനം കൊള്ളിക്കുന്ന ടിവികള്‍; ഒക്കെക്കൂടി മനുഷ്യന്റെ ഏകാഗ്രതയെ നിരന്തരം മുറിപ്പെടുത്തുകയാണ്. വാസ്തവത്തില്‍ മാനവരാശി മുഴുവനായും ഈ ഒച്ചകളില്‍ സ്വയം അമര്‍ന്ന് ഇല്ലാതാവുമ്പോള്‍ പോലും വിസ്തൃതമായ ആഴിപ്പരപ്പിലോ, നിതാന്തമായ നിശ്ചലതയിലോ രമിക്കാനുള്ള അഭിവാഞ്ചയും, അല്ലെങ്കില്‍ അതില്‍ ധ്യാനലീനരാകുന്നതിനായുള്ള ത്വരയും സജീവമായിരിക്കും. സോർബോണിലെ തന്റെ സങ്കേതത്തില്നിന്നുകൊണ്ട് ഒരു ചരിത്ര പ്രൊഫസ്സർ ആയ അലൻ കോർബിനും, അന്റാർട്ടിക്കയിലെ തരിശ് ഭൂമികയുടെ സ്മൃതി പഥത്തില്നിന്നുകൊണ്ട് നോർവീജിയൻ പര്യവേക്ഷകനായ എർലിംഗ് കഗെയും എഴുതുന്നത് ഇതാണ്. ദക്ഷിണധ്രുവമെന്ന ശീതഭൂവിലേക്ക് ഇരുവരും പലായനം ചെയ്തതു പോലും ഈ നിശ്ശബ്ദതയില്‍ സ്വയം അഭിരമിക്കുവാനായിരുന്നു എന്നുള്ളത് സത്യം. എന്നിരുന്നാലും, "എ ഹിസ്റ്ററി ഓഫ് സൈലൻസ്" എന്ന പുസ്തകത്തില്‍ ശ്രീ കോർബിൻ ചൂണ്ടിക്കാണിച്ചതുപോലെ, പ്രായേണ, അവിടെ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതൽ ശബ്ദം ഇപ്പോഴും ഉണ്ടാകാനിടയില്ല തന്നെ. നൂമാറ്റിക് ടയറുകൾ നിരത്ത് കീഴടക്കുന്നതിനൊക്കെ മുമ്പ്, കുതിരക്കുളമ്പടിയും ലോഹ ചക്രങ്ങളും കല്പ്രതലത്തിലുരഞ്ഞ് ഉയരുന്ന കാതടപ്പിക്കുന്ന ഒച്ചകളും രാജവീഥികളെ ശബ്ദമുഖരിതമാക്കിയിരുന്നു. മൊബൈൽ ഫോണുകളിൽ കുടുങ്ങി സ്വമേധയാ ഒറ്റപ്പെടുന്നതിന് മുമ്പ്, ബസ്സുകളും ട്രെയിനുകളും സംഭാഷണങ്ങള്‍ കൊണ്ട് വിജൃംഭിച്ചിരുന്നു. ചെറി-പുഷ്പ-മത്സ്യ കച്ചവടക്കാരെപ്പോലെ പത്ര വിൽപനക്കാരും തങ്ങളുടെ ഉല്പന്നങ്ങളെ മൗനം ഭരിക്കുന്ന കൂമ്പാരമാക്കാതെ, അവയെ കുറിച്ച് ഉച്ചൈസ്തരം പരസ്യം ചെയ്തിരുന്നു. തിയേറ്ററുകളും ഓപ്പെറാകളും ആഹ്ളാദത്തിമിര്‍പ്പും ഉദ്ഘോഷങ്ങളുംകൊണ്ട് തരളിതമായിരുന്നു. നാട്ടിൻപുറങ്ങളിൽ കർഷകർ പാടങ്ങളില്‍ പണിയെടുക്കുമ്പോള്‍ പോലും പാട്ട് പാടുമായിരുന്നു. ഇന്ന് അവര്‍ പാടാറില്ല. ഒക്കെയും അന്യമായിത്തീര്‍ന്നിരിക്കുന്നു. മാറ്റം സംഭവിച്ചത് ശബ്ദത്തിന്റെ തോതിനല്ല. മറിച്ച്, നമ്മെ സംഭ്രമിപ്പിക്കുന്നതിന്റെ, അഥവാ സ്വസ്ഥതയ്ക്ക് ഇട നല്‍കാതെ അവിടെ കടന്നിരിക്കുന്ന സന്ത്രാസത്തിന്റെ അളവിലാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പും ഈ അവസ്ഥ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. അയുക്തമെങ്കിലും സ്പഷ്ടമായി തോന്നാവുന്നത്, ഏതെങ്കിലും കാരേണ നിശ്ശബ്ദത കടന്നു വന്നാല്‍ അതിനെ സ്വാഗതം ചെയ്യാന്‍ ആരും മുതിരില്ലെന്നു മാത്രമല്ല, നിര്‍വ്വികാരത ഭാവിക്കുകയും ചെയ്യും എന്നതാണ്. ഒരു പൈൻമരക്കാട്ടിനുള്ളിലോ, മരുഭൂമിയുടെ നഗ്നതടങ്ങളിലോ, അതുമല്ലെങ്കില്‍ പെട്ടെന്ന് ഒഴിഞ്ഞുപോയ മുറിയിലോ അകപ്പെട്ടുപോയാല്‍ നമുക്ക് നിശ്ശബ്ദതയെ എങ്ങനെ വരവേല്‍ക്കാനാകും? ഭീതി ഇഴഞ്ഞുകയറുമ്പോള്‍, കാതുകള്‍ എന്തിനെയും കടന്നുപിടിക്കും. അതൊരു തീനാമ്പിന്റെ സീല്ക്കാരമായിരിക്കും. അല്ലെങ്കിൽ ഒരു പക്ഷിയുടെ കൂജനമോ ഇലകളുടെ മര്‍മ്മരമോ ആയിരിക്കും. അജ്ഞാതമായ ശൂന്യതയിൽ നിന്ന് രക്ഷ നേടുവാന്‍ അതൊരുപക്ഷേ സഹായിക്കുമെന്ന് നാം വെറുതെയങ്കിലും കരുതും. മനുഷ്യര്‍ക്ക് നിശ്ശബ്ദത വേണം. പക്ഷേ, അത് അത്രയ്ക്ക് വേണ്ട താനും. | Entry #24325 — Discuss 0 — Variant: Not specified
|
പ്രായത്തിന്റെ ഒരു പ്രമേയം, വികസിത രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞത്, ആളുകൾ നിശ്ശബ്ദത ധൈര്യപ്പെടുത്തി ഒന്നും കണ്ടെത്താനില്ല എന്നതാണ്. ട്രാഫിൻറെ ഗർവം, ഫോണുകൾ നിരസിക്കുന്ന ബീപ്, ബസ്സുകളിലും ട്രെയിനുകളിലും ഡിജിറ്റൽ പ്രഖ്യാപനങ്ങൾ, ഒഴിഞ്ഞ ഓഫീസുകളിൽ പോലും ഇടിച്ച് ടി.വി.സെറ്റുകൾ എല്ലാം അവസാനിക്കാത്ത ബാറ്ററി, ഡിസ്ട്രക്ഷൻ എന്നിവയാണ്. മനുഷ്യൻറെ ശബ്ദം ശബ്ദത്താൽ ശമിപ്പിക്കുകയും അതിന്റെ വിപരീതമായി കാത്തിരിക്കുന്നു, വിശാലമായ സമുദ്രത്തിൽ, വിശ്രമത്തിലോ ഏകോപനത്തിനോ വേണ്ടി സമർപ്പിച്ച ചില തിരക്കുകളിൽ. അലൻ കോർബിൻ, ഒരു ചരിത്ര പ്രൊഫസ്സർ, സോർബോണിലെ തന്റെ സങ്കേതം, ഒരു നോർവീജിയൻ എക്സ്പ്ലോസ്സറായ എർലിംഗ് കഗെ എന്നിവരും, അന്റാർട്ടിക്കയുടെ അവശിഷ്ടങ്ങൾ ഓർമ്മയിൽ നിന്ന് രക്ഷപ്പെട്ടു. എന്നിരുന്നാലും, മിസ്റ്റർ കോർബിൻ "എ ഹിസ്റ്ററി ഓഫ് സൈലൻസ്" ൽ ചൂണ്ടിക്കാണിച്ചതുപോലെ, അവിടെ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ ശബ്ദമൊന്നുമില്ല. ന്യൂക്ലിയർ ടയറുകൾക്കു മുൻപ്, നഗരത്തിലെ തെരുവുകളിൽ ലോഹ-ചക്രങ്ങളുള്ള ചക്രങ്ങൾ, കല്ല് കുതിരസവാരി എന്നിവയെല്ലാം നിറഞ്ഞുനിന്നിരുന്നു. മൊബൈൽ ഫോണുകളിൽ സ്വമേധയാ ഒറ്റപ്പെടുമ്പോൾ, ബസ്സുകളും ട്രെയിനുകളും സംഭാഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ചെറി, വിറകുകൾ, പുതിയ അയലമകൾ എന്നീ കച്ചവടക്കാരെപ്പോലെ പത്രത്തിന്റെ വിൽപനക്കാർ അവരുടെ ഊർജ്ജം മൗസ് പൈപ്പിൽ ഉപേക്ഷിച്ചിട്ടില്ല. തീയേറ്റർ, ഓപ്പറേഷൻ എന്നിവിടങ്ങളിലേയ്ക്ക് ഒരു കുതിച്ചുചാട്ടം. നാട്ടിൻപുറങ്ങളിൽപ്പോലും, കർഷകർ വഞ്ചിച്ചതുപോലെ പാടി. അവർ ഇപ്പോൾ പാടുന്നില്ല. എന്ത് മാറ്റം സംഭവിച്ചു എന്നത് മുൻനിര നൂറ്റാണ്ടുകൾക്കു പോലും പരാതി നൽകിയ ശബ്ദത്തിന്റെ അളവുകോലല്ല, മറിച്ച് നിശ്ശബ്ദതയുടെ അളവാണ്. മറ്റൊരു വിരോധാഭാസം ഉണ്ട്. കാരണം, അത് ഒരു പൈൻ വനത്തിന്റെ ആഴത്തിൽ, നഗ്നമായ മരുഭൂമിയിൽ, പെട്ടെന്നു ഒഴിഞ്ഞുകിടക്കുന്ന മുറിയിൽ, അത് സ്വാഗതം ചെയ്യുന്നതിനെക്കാൾ ഉപരിപ്ളവമായി പലപ്പോഴും തെളിയിക്കുന്നു. ഭീതിയിൽ കുടുങ്ങി; കാട്ടുനിറമോ അല്ലെങ്കിൽ പക്ഷിയുടെ ശബ്ദം അല്ലെങ്കിൽ അസുഖം, ഈ അജ്ഞാത ശൂന്യതയിൽ നിന്ന് അത് സംരക്ഷിക്കുമോ, അതോ, അതോ, വല്ലതും ചെയ്യാറുണ്ട്. ആളുകൾ നിശ്ശബ്ദത വേണം, പക്ഷെ അത്രയും. | Entry #23168 — Discuss 0 — Variant: Not specified
|